Wednesday, 16 December 2015

                       വിട
കണ്ണീരിന്നാഴക്കടലിൻ മറയത്ത്
കാഴ്ചകൾ മങ്ങിയ നേരത്ത്
വിട ചൊല്ലിടാനാകാതെ
നേർത്തൊരു രേഖയായ് നിന്നു നീ
പിന്നെ മറഞ്ഞു പോയ്
കർക്കിടകരാവേറെ പെയ്തു
മിന്നൽപിണരുകളായ് ചിന്തകൾ
അടച്ചിട്ട വാതിലിനുള്ളിൽ
നിൻ പുഞ്ചിരിയും വാക്കുകളും
പ്രതീക്ഷകളും ആഗ്രഹങ്ങളും
ആറിത്തണുത്തുറഞ്ഞു കിടപ്പുണ്ട്
നേർത്ത വെള്ളിരേഖകൾ തലോടി
നീ സ്വയം ചോദിക്കാറുള്ളൊരാ ചോദ്യം
ഞാനോർത്തിടട്ടെയിവിടെ
എത്ര നാളുണ്ടാകും നമ്മളിവിടെയിങ്ങനെ

Wednesday, 2 December 2015

മുകളിൽ വാനവും
താഴെയെൻ മനവും
മൂടിക്കെട്ടിയിരിപ്പാണ്.