Sunday, 15 November 2015

രണ്ടുനാള്‍ മുന്നേയെന്നെയായിരം കണ്ണുകള്‍ പൊതിഞ്ഞു
ഇന്നലെയെന്നെ മീന്‍ നാറിയെന്നാല്‍ നാളെയോ ജീര്‍ണതയിലേയ്ക്ക്

കുപ്പത്തൊട്ടിയില്‍ കിടന്നു പരിതപിച്ചൊരു കടലാസ് 
ഇരുളില്‍ പനിക്കുളിരില്‍ 
തനിയെ, 
തീര്‍ത്തും തനിയെ,
കഞ്ഞിയ്ക്ക് കൂട്ടായി
ഒരുചുട്ട പപ്പടവും
വന്നെത്തുന്നതായ്
വെറുതെ മോഹിക്കുന്നു.